Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S Rajendran

ദേവികുളം മണ്ഡലത്തില്‍ ഫലം നിര്‍ണയിക്കുന്നതു തമിഴ് വോട്ടുകള്‍

തൊടുപുഴ: സംസ്ഥാനത്ത് 50 ശതമാനത്തോളം തമിഴ് വംശജരുള്ള ഏക മണ്ഡലമാണ് ദേവികുളം. തോട്ടംമേഖലയില്‍ തമിഴ് വംശജരും കാര്‍ഷികമേഖലയില്‍ മലയാളികളുമാണ് കൂടുതല്‍. കൂടുതല്‍ പട്ടികജാതി വിഭാഗക്കാര്‍ അധിവസിക്കുന്ന മണ്ഡലം കൂടിയാണിത്. ഇതിനു പുറമെ സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയും ഇവിടെയാണ്.

ഇടമലക്കുടിയിലും തമിഴ് വംശജരാണുള്ളത്. ജാതി സമവാക്യങ്ങളും ഇവിടെ നിര്‍ണായകമാണ്. പള്ളന്‍, പറയര്‍ വിഭാഗങ്ങള്‍ക്കാണ് ഇവിടെ ആധിപത്യം.മണ്ഡലത്തില്‍ തമിഴ് വോട്ടുകള്‍ കൂടുതലുള്ളതിനാല്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എഐഡിഎംകെ ഇവിടെ മത്സരിക്കുക പതിവാണ്.

എന്നാൽ,‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുകയായിരുന്നു. നേരത്തേ മത്സരിച്ചപ്പോഴൊക്കെ 1500-2000 വോട്ടുകള്‍ മാത്രമാണ് എഐഡിഎംകെയ്ക്ക് നേടാനായത്. എന്നാല്‍ ഡിഎംകെയാകട്ടെ ഇതുവരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.

മൂന്നുതവണ മത്സരിച്ചു വിജയിച്ച എസ്. രാജേന്ദ്രന്‍ ബിജെപി പാളയത്തിലെത്തിയത് യുഡിഎഫിനും എല്‍ഡിഎഫിനും വെല്ലുവിളിയാകും. ഇദ്ദേഹം ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സിറ്റിംഗ് എംഎല്‍എ എ. രാജ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.യുഡിഎഫില്‍ രണ്ടുപേരുടെ പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കെപിസിസി സോഷ്യല്‍ മീഡിയ ജില്ലാ കോ-ഓര്‍ഡിനേറ്ററും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ.കൃഷ്ണമൂര്‍ത്തി, ദളിത് കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം മുന്‍ പ്രസിഡന്‍റ് എം. മുത്തുരാജ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.

Kerala

ചുവപ്പ് വിട്ട് കാവിയിലേയ്ക്ക്; എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും

തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിക്കും.

2006, 2011, 2016 എന്നീ കാലയളവിൽ സിപിഎമ്മിന്‍റെ എംഎൽഎ ആയിരുന്നു എസ്. രാജേന്ദ്രൻ. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്.

മൂന്നു വർഷമായി എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രൻ പ്രതികരിച്ചത്.

Kerala

ചുവപ്പ് വിട്ട് കാവിയിലേയ്ക്കോ? ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടി എസ്. രാജേന്ദ്രൻ

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടിയിറങ്ങി സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലാണു വോട്ടുപിടിത്തം.

ഇടമലക്കുടിയിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ മൂന്ന് തവണ രാജേന്ദ്രൻ വോട്ടു തേടിയെത്തി. സിപിഎമ്മുമായി നാലുവർഷമായി അകന്നുനിൽക്കുകയാണു രാജേന്ദ്രൻ.

‘തെരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിച്ചപ്പോൾ എനിക്കുവേണ്ടി പ്രവർത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്‍റെ ഭാഗമായാണു വോട്ടഭ്യർഥന’ – രാജേന്ദ്രൻ പ്രതികരിച്ചു. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് 15 വർഷം സിപിഎം എംഎൽഎയായിരുന്ന രാജേന്ദ്രനെ പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിച്ചിട്ടും തിരികെ പാർട്ടിയിൽ പ്രവേശിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.

രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്.‌‌‌

Latest News

Corehub Up